എയര്‍ ഇന്ത്യ വെട്ടിക്കുറച്ച സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് വിദേശ വിമാനക്കമ്പനികള്‍. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ വെട്ടിക്കുറച്ച ദമാം, റാസല്‍ഖൈമ സര്‍വീസുകളിലേക്കാണ് വിദേശ വിമാനക്കമ്പനികള്‍ പിടിമുറുക്കുന്നത്. ദമാം സര്‍വീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയര്‍ അറേബ്യയും സര്‍വീസുകളുടെ എണ്ണം കൂട്ടുകയാണ് kerala flight ticket . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
എയര്‍ അറേബ്യ 31 മുതല്‍ സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തി. നിലവില്‍ മൂന്നു സര്‍വീസ് വീതം നടത്തിയിരുന്ന റാസല്‍ ഖൈമ -കോഴിക്കോട് സര്‍വീസാണ് അഞ്ചാക്കിയത്. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഈ മേഖലയില്‍ നടത്തിയിരുന്ന മൂന്നു സര്‍വീസുകള്‍ എയര്‍ ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അവസരം മുതലാക്കാനാണ് എയര്‍ അറേബ്യയുടെ ശ്രമം.
ഏപ്രില്‍ 19 മുതല്‍ അബുദാബി -കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ 16 സര്‍വീസ് എന്നുള്ളത് 17 വീതം സര്‍വീസ് ആക്കി വര്‍ധിപ്പിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൂന്നുവീതം സര്‍വീസുകള്‍ ഉണ്ടാകും. സലാം എയര്‍ സര്‍വീസുകളുടെ എണ്ണവും സമയക്രമവും വരാനിരിക്കുന്നതേയുള്ളൂ. ഏപ്രില്‍ 15-ഓടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.