പ്രവാസികളേറെ കാത്തിരുന്ന ഷാർജ –ഒമാൻ ബസ് സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളുള്ള ഒമാൻറെ മുവൈസലാത് ബസിലെ യാത്രയ്ക്ക് ഇരുപത്തഞ്ചോളം പേരാണുണ്ടായിരുന്നത്. bus service രാവിലെ 6.45ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെട്ടു. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് യാത്ര. കൽബയിൽ ചായ കുടിക്കാനും മറ്റുമായി രാവിലെ 8 മണിയോടെ 15 മിനിറ്റോളം നിർത്തിയിട്ടു. പിന്നീട് കൽബ ചെക് പോസ്റ്റിലാണ് നിർത്തുക. ഇവിടെ എമിഗ്രേഷൻ പരിശോധനയുണ്ടാകും. ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഉച്ചയോടെ 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാർക്ക് ഏഴ് കിലോ ഹാൻഡ് ബാഗും 23 കിലോ ലഗേജും ബസ് യാത്രയിൽ അനുവദിക്കുന്നുണ്ട്.
പ്രതിദിനം രണ്ട് ബസ് സർവീസുകളാണ് ഉള്ളത്. മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്‌റ്റേഷനിലേക്കും തിരിച്ചുമാണ് പ്രതിദിനം സർവീസ് നടത്തുന്നത്. അൽ ജുബൈലിൽ നിന്ന് പുലർച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും വൈകിട്ട് 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനിൽ എത്തും. പുലർച്ചെ 6.30ന് അസൈബയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും വൈകിട്ട് 4.30ന് പുറപ്പെടുന്ന ബസ് അർധരാത്രി 1.10നും ഷാർജ അൽ ജുബൈൽ സ്‌റ്റേഷനിൽ എത്തും. യാത്രക്കാർക്ക് ഒമാൻ മുവാസലാത്ത് വെബ്‌സൈറ്റ് വഴിയോ ഇരു രാജ്യങ്ങളിലെയും ബസ് സ്‌റ്റേഷനുകളിലുള്ള സെയിൽസ് ഔട്ലെറ്റുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
വിമാനയാത്രയേക്കാൾ ലാഭകരമാണ് യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള ബസ് യാത്ര. യുഎഇയിൽ നിന്ന് ഒമാനിലേക്ക് വൺവേ വിമാന ടിക്കറ്റ് നിരക്ക് 300 ദിർഹമാണ് അടയ്ക്കേണ്ടത്. എന്നാൽ ബസിനാണെങ്കിൽ 100 ദിർഹം മതി. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം
മാത്രമാണ് ഫീസായി അടയ്ക്കേണ്ടത്. എന്നാൽ എല്ലാ ചെക് പോസ്റ്റുകളിലും ഈ ഫീസ് ഈടാക്കുന്നില്ല.
യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നവർക്ക് വിസയെടുക്കേണ്ടത് ആവശ്യമാണ്. ഉയർന്ന ജോലിക്കാർക്ക് ഓൺ അറൈവൽ വീസ സൗജന്യമാണ്. 14 ദിവസത്തേയ്ക്കാണ് വീസ ലഭിക്കുക. അല്ലാത്തവർ ഓൺലൈനായി ഇ–വീസ എടുക്കണം. 10 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 500 ദിർഹവും 30 ദിവസത്തേയ്ക്ക് 850 ദിർഹവുമാണ് നൽകേണ്ടത്. ഇനി യുഎഇയിലും ഒമാനിലും ഉള്ളവർക്ക് തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും നാട് കാണാനും കുറഞ്ഞ ചെലവിൽ ബസിൽ യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA