വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ പണം ലാഭിക്കാന്‍ വിവിധ വഴികള്‍ തേടി യുഎഇയിലെ പ്രവാസികള്‍ uae residents . ലണ്ടനില്‍ നിന്നുള്ള 23-കാരിയായ ഫ്രീലാന്‍സ് കണ്ടന്റ് ക്രീയേറ്ററും മാര്‍ക്കറ്ററുമായ അലീന ഇജാസ് അടുത്തിടെ ടിക്ടോക്ക് വീഡിയോയില്‍ ചില പ്രായോഗിക ടിപ്പുകള്‍ പങ്കിട്ടു. ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് മാറുന്നതായിരുന്നു അവളുടെ തന്ത്രങ്ങളിലൊന്ന്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഫ്രീലാന്‍സര്‍ എന്ന നിലയില്‍, ഷാര്‍ജയിലേക്ക് താമസം മാറുന്നത് തന്റെ വാടക പ്രതിമാസം 4,000 ദിര്‍ഹത്തില്‍ നിന്ന് 2,778 ദിര്‍ഹമായി കുറച്ചതായി അലീന കണ്ടെത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
”ഷാര്‍ജയില്‍ താമസിക്കുന്നത് വിനോദത്തിനായി പണം ചെലവഴിക്കാനുള്ള എന്റെ പ്രലോഭനവും കുറച്ചു. ഷാര്‍ജയില്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കിക്കൊണ്ടും വാരാന്ത്യങ്ങളില്‍ ദുബായ് സന്ദര്‍ശിക്കുന്നതിലൂടെയും ഞാന്‍ ഇപ്പോഴും സജീവമായ സാമൂഹിക ജീവിതം നിലനിര്‍ത്തുന്നു.” അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അഹമ്മദ് അബ്ദുല്‍ മോനിമിനും വാടക വെട്ടിക്കുറച്ചത് സഹായകമായി. മാതാപിതാക്കള്‍ സുഡാനില്‍ നിന്ന് എത്തിയപ്പോള്‍ അഹമ്മദ് അവര്‍ക്കൊപ്പം അജ്മാനിലേക്ക് താമസം മാറ്റി. ദുബായില്‍, അഹമ്മദ് ഒരു കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റ് പ്രതിവര്‍ഷം 40,000 ദിര്‍ഹം വാടകയ്ക്കെടുത്തിരുന്നു. അതിനുപുറമെ, 1,800 ദിര്‍ഹത്തിന്റെ അധിക പ്രതിമാസ യൂട്ടിലിറ്റി ചെലവുകള്‍ അദ്ദേഹത്തിന് വഹിക്കേണ്ടി വന്നു. എന്നാല്‍ അജ്മാനിലേക്ക് മാറിയതിനുശേഷം, വിശാലമായ രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സുഖസൗകര്യങ്ങള്‍ അദ്ദേഹം ആസ്വദിക്കുന്നു, കൂടാതെ പ്രതിവര്‍ഷം 30,000 ദിര്‍ഹം വാടകയെ ആകുന്നുള്ളൂ. അതോടൊപ്പം വേനല്‍ക്കാല മാസങ്ങളില്‍ പോലും അദ്ദേഹത്തിന്റെ പ്രതിമാസ യൂട്ടിലിറ്റി ചെലവ് വെറും 500 ദിര്‍ഹമായി കുറഞ്ഞു.
മറ്റ് സമ്പാദ്യ തന്ത്രങ്ങള്‍
ഈ താമസക്കാര്‍ക്ക് അവരുടെ ബജറ്റുകള്‍ നിയന്ത്രിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം വാടക മാത്രമല്ല. വീട്ടില്‍ കൂടുതല്‍ ഭക്ഷണം പാകം ചെയ്യുക എന്നതാണ് അലീന തന്റെ ഫോളോവേഴ്‌സുമായി പങ്കിട്ട മറ്റൊരു ‘ഹാക്ക്’. ‘വീട്ടില്‍ കൂടുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് കുറച്ചതും തനിക്ക് വലിയ ലാഭം നേടി തന്നുവെന്ന് അലീന പറയുന്നു.
അതേസമയം, അഹമ്മദ് യാത്രയ്ക്ക് ഒരു ഹൈബ്രിഡ് സമീപനമാണ് സ്വീകരിക്കുന്നത്. ചെലവ് കുറയ്ക്കാന്‍ മെട്രോ ഉപയോഗിക്കുന്നു. അവന്‍ തന്റെ വാഹനം സെന്റര്‍പോയിന്റ് മെട്രോ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലേക്ക് പോകുന്നു. ഇതിലൂടെ പണം ലാഭിക്കുക മാത്രമല്ല ട്രാഫിക് സംബന്ധമായ സമ്മര്‍ദ്ദവും പാര്‍ക്കിംഗ് ആശങ്കകളും നീക്കി മാനസിക സുഖം മെച്ചപ്പെടുത്തുകയും ചെയ്തു.
ഷോപ്പിംഗ് സ്മാര്‍ട്ട്
ദുബായ് നിവാസിയായ ഒയ്ബമിജി നിമതലാഹ് കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്മ്യൂണിറ്റി മാര്‍ക്കറ്റുകളില്‍ പോകുന്നു. മുമ്പ്, അവള്‍ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് നടത്തിയിരുന്നു. കമ്മ്യൂണിറ്റി മാര്‍ക്കറ്റുകളില്‍ പോകുന്നതിലൂടെ, നിമതിന് ഇപ്പോള്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രതിമാസം 50 ദിര്‍ഹം മുതല്‍ 60 ദിര്‍ഹം വരെ മാത്രം ആകുന്നുള്ളൂ. മാംസം, ചിക്കന്‍, മത്സ്യം എന്നിവയ്ക്കായി, ചെലവഴിക്കുന്നത് ഏകദേശം 150 ദിര്‍ഹമായി കുറഞ്ഞു.