എക്കാലവും മാറ്റ് കുറയാത്ത ലോഹമാണ് സ്വർണം. മഞ്ഞ ലോഹത്തിന് ഡിമാൻഡ് കൂടിയതോടെ നിരക്കും വർധിച്ചിരുന്നു. എന്നാലിപ്പോൾ വില കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇയിൽ സ്വർണം വാങ്ങുന്നതൊരു മുതൽക്കൂട്ടാകുമെന്നാണ് അഭിപ്രായം.gold rate യുഎസ് ഫെഡ് മീറ്റിംഗിൽ പറയുന്നതനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുന്നതോടെ സ്വർണത്തിനും വില കുറയാമെന്നാണ് ദുബായിലെ മെറ്റൽ റീട്ടെയിൽ അനലിസ്റ്റായ ജോർജീന ഈഫൽ അഭിപ്രായപ്പെടുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പലിശ നിരക്ക് കൂടുമ്പോൾ സ്വാഭാവികമായും സ്വർണത്തിനും വില കൂടും. എന്നാൽ പലിശ നിരക്ക് യുഎസ് ഫെഡ് കുറയ്ക്കുമ്പോൾ സ്വർണത്തിനും വില കുറയും. കഴിഞ്ഞ മാസങ്ങളിലെ ഉയർന്ന നിരക്കിന് ശേഷം മാർച്ചോടെ വില കുറയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണത്തിന് 15 ശതമാനം വിലവർധനവാണ് ഉണ്ടായത്.
യുഎഇയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 264 ദിർഹമായിരുന്നു വ്യാഴാഴ്ചത്തെ വില. അത് തലേദിവസത്തെ ക്ലോസിംഗ് റേറ്റായ 246.5 ദിർഹത്തേക്കാൾ കുറവുമാണ്. സമാനമായി, 22 കാരറ്റ്,21 കാരറ്റ്,18 കാരറ്റ് സ്വർണത്തിന് 227.5,220.50,189 ദിർഹം വീതമായിരുന്നു ഗ്രാമിന് ഉണ്ടായിരുന്നത്. ഇതിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വർണം ഒരു ഔൺസിന് 300 ഡോളറായിരുന്നു എന്നാൽ ഈ വർഷം ഔൺസിന് 250 ദിർഹത്തിന് താഴെവരെ വന്നേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.