വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചിരുന്ന ശ്രീലങ്കൻ എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു. airlinesവിമാനത്തിന്റെ ഏതെങ്കിലും യന്ത്രഭാഗത്ത് എലി കേടുപാടുകൾ വരുത്തിയിട്ടുണ്ടോയെന്ന കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് സർവീസ് വീണ്ടും ആരംഭിച്ചത്. എലിയെ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ദിവസമാണ് സർവീസുകൾ തടസപ്പെട്ടത്.
പാകിസ്താനിലെ ലാഹോറിൽ നിന്നെത്തിയ ശേഷമാണ് ശ്രീലങ്കൻ എയർബസ് എ330 വിമാനത്തിൽ എലിയെ കണ്ടെത്തിയത്. തുടർന്ന് കൊളംബോയിൽ മൂന്ന് ദിവസത്തേക്ക് വിമാനം നിർത്തിയിടുകയായിരുന്നു. എലിയെ ചത്തനിലയിൽ കണ്ടെത്തി. വിമാനക്കമ്പനി നിലവിൽ കോടികൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
നഷ്ടത്തെ തുടർന്ന് 23 വിമാനങ്ങളിൽ മൂന്നെണ്ണം സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്ക് മതിയായ പണമില്ലാത്തതാണ് സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായത്. അതേസമയം നിലവിലെ സംഭവം കമ്പനി ഏറ്റെടുക്കുന്നതിൽ നിന്ന് ഇൻവസ്റ്റർമാരെ പിന്തിരിപ്പിച്ചേക്കുമെന്ന് ഏവിയേഷൻ മന്ത്രി നിമൽ സിരിപാല ഡി സിൽവ പറഞ്ഞു.