തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തനിക്ക് ജീവിതം മടുത്തെന്നും മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നുമുള്ള ആത്മഹത്യാ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. suicide മെഡിക്കൽ കോളേജിന് അടുത്ത് അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്നോ അത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ അഭിരാമിക്ക് ഉണ്ടായിരുന്നതായോ അറിയില്ലെന്ന് കുടുംബം പറഞ്ഞു.
വെള്ളനാട് സ്വദേശിനിയായ ഡോ.അഭിരാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വീട്ടിലേക്ക് എത്തിക്കും. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവും ഡോക്ടറാണ്. വൈകിട്ട് പിതാവിനെ ഫോൺ വിളിച്ചതായും കൊല്ലത്തുള്ള ഭർത്താവിനടുത്തേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇന്നലെ വൈകീട്ടാണ് അഭിരാമിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിരാമിയെ ഫോണിൽ വിളിച്ച് ലഭിക്കാതിരുന്നതിനെ തുടർന്ന് അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയും അവർ വന്ന് പരിശോധിക്കുകയുമായിരുന്നു. പിൻഭാഗത്തെ ജനൽചില്ലുകൾ തകർത്ത് നോക്കിയപ്പോൾ അഭിരാമി ബോധരഹിതയായി റൂമിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ വാതിൽ പൊളിച്ച് അകത്ത് കടന്ന് അഭിരാമിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അഭിരാമി മരിച്ചിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻ്റ് ഡോക്ടർ ആയിരുന്നു അഭിരാമി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA