അബുദാബി ക്ഷേത്രത്തിലേക്ക് സന്ദര്‍ശക പ്രവാഹം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കുമായാണ് ക്ഷേത്രം abu dhabi temple opening വാതിലുകള്‍ തുറന്നിരിക്കുന്നത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത സന്ദര്‍ശകര്‍ക്കാണ് പ്രവേശനം. സന്ദര്‍ശകരെ സഹായിക്കാന്‍ ബിഎപിഎസ് സ്വാമിനാരായണന്‍ സന്‍സ്തയുടെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ക്ഷേത്രത്തിലുണ്ട്. എങ്കിലും ക്ഷേത്രത്തില്‍ പാലിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് അധികൃതര്‍ പറയുന്നു: യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
കുട്ടികള്‍ ഒറ്റയ്ക്ക് വരരുത്: ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഉണ്ടായിരിക്കണം.
വസ്ത്രധാരണം
സന്ദര്‍ശകര്‍ അവരുടെ തോളും കാല്‍മുട്ടുകളും മൂടുന്ന വസ്ത്രം ധരിക്കുക. വസ്ത്രങ്ങളില്‍ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സുതാര്യമോ അര്‍ദ്ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ അംഗീകൃത ജീവനക്കാര്‍ അവരുടെ വസ്ത്രധാരണം അനുചിതമെന്ന് കരുതുകയോ ചെയ്താല്‍ പ്രവേശനം നിരസിക്കപ്പെട്ടേക്കാം.
ബാഗേജ് നിയന്ത്രണങ്ങള്‍: പേഴ്‌സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് അനുവദനീയമാണ്. എന്നിരുന്നാലും, ക്ഷേത്രപരിസരത്ത് ബാഗുകള്‍, ബാക്ക്പാക്കുകള്‍, ക്യാബിന്‍ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളില്‍ വയ്ക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
വളര്‍ത്തുമൃഗങ്ങള്‍
ക്ഷേത്ര സമുച്ചയത്തില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ സന്ദര്‍ശകര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരരുതെന്ന് അഭ്യര്‍ഥിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ പാടില്ല: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. സാത്വിക ഭക്ഷണം സൈറ്റില്‍ ലഭ്യമാണ്.
ഡ്രോണുകള്‍ പാടില്ല
പ്രാദേശിക അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയും ചെയ്യാതെ ക്ഷേത്രപരിസരത്ത് ഡ്രോണുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
പുകവലി രഹിത മേഖല: പാര്‍ക്കിങ് ഏരിയകള്‍ ഉള്‍പ്പെടെ 27 ഏക്കര്‍ സൗകര്യത്തിലുടനീളം പുകവലി, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
മദ്യ നിരോധനം: മദ്യം, വീഞ്ഞ്, മറ്റ് ലഹരിപാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മദ്യപാനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ചെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കും. ഗൈഡുകള്‍: വിവര്‍ത്തന, വ്യാഖ്യാന സേവനങ്ങള്‍ അനുവദനീയമായത് ക്ഷേത്ര ടൂര്‍ ഗൈഡിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ്.
ആയുധങ്ങളും മൂര്‍ച്ചയുള്ള വസ്തുക്കളും: കത്തികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എന്‍ട്രി പോയിന്റുകളില്‍ എക്‌സ്-റേ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗം: ക്ഷേത്രത്തിന്റെ പുറംഭാഗത്ത് മൊബൈല്‍ ഫോണുകളും ചിത്രങ്ങളും അനുവദനീയമാണെങ്കിലും അവ ക്ഷേത്രത്തിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ആത്മീയ അന്തരീക്ഷം നിലനിര്‍ത്താന്‍, കോളുകളോ സെല്‍ഫികളോ ഫൊട്ടോഗ്രാഫിയോ ഉള്ളില്‍ അനുവദിക്കില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ഇടുകയോ വേണം.
ഫൊട്ടോഗ്രാഫിയും റെക്കോര്‍ഡിങ്ങും: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഫൊട്ടോഗ്രാഫിയും വിഡിയോ റെക്കോര്‍ഡിങ്ങും അനുവദനീയമാണ്. വാണിജ്യപരമോ വാര്‍ത്താ സംബന്ധമായോ ഉള്ള ആവശ്യങ്ങള്‍ക്ക് ുൃല@ൈാമിറശൃ.മല എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. സന്ദര്‍ശകര്‍ ക്രെഡന്‍ഷ്യലുകള്‍ ഹാജരാക്കുകയും രേഖാമൂലമുള്ള പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കുകയും വേണ
ചെരുപ്പ് : സന്ദര്‍ശകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അവരുടെ ചെരുപ്പ്, ഷൂസ് അഴിച്ചുവയ്ക്കണം. ഇവ സൂക്ഷിക്കുന്നതിനായി നിയുക്ത സ്ഥലങ്ങളില്‍ സൗകര്യമുണ്ട്. കൂടാതെ നഗ്‌നപാദനായി നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.