റമദാനിലെ ഭക്ഷ്യവില്‍പനയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമെന്ന് അധികൃതര്‍. റമദാനില്‍ ഇഫ്താര്‍ വിഭവങ്ങള്‍ ഹോട്ടലുകള്‍ക്ക് വെളിയില്‍ പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്താനും പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. കച്ചവടക്കാര്‍ക്ക് ഇത്തരം പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റി ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
രണ്ടുതരം പെര്‍മിറ്റുകളാണ് മുനിസിപ്പാലിറ്റി അനുവദിക്കുക. ഇതില്‍ ഒന്ന് പകല്‍ സമയത്ത് ഭക്ഷണം ഒരുക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും, മറ്റൊന്ന് ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകള്‍ക്കുമുന്നില്‍ ലഘുഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനുമാണ്.
പകല്‍ ഭക്ഷണം ഒരുക്കുന്നതിനുള്ള ഫീസ്, നിബന്ധന
പെര്‍മിറ്റ് ഫീസ് 3,000 ദിര്‍ഹം
ഭക്ഷണം ഓഫ് സൈറ്റില്‍ മാത്രമേ വിളമ്പാവൂ
ഡൈനിങ് ഏരിയകളില്‍ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കരുത്
അടുക്കളയില്‍ വെച്ച് മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ.
പെര്‍മിറ്റ് ലഭിക്കുന്ന സ്ഥലങ്ങള്‍
അല്‍ നസ്‌രിയ സെന്റര്‍ (മുനിസിപ്പാലിറ്റി ഡ്രായിങ് സ്റ്റുഡിയോ)
തസ്‌രീഹ് സെന്റര്‍
അല്‍ റഖം വാഹിദ് സെന്റര്‍
മുനിസിപ്പാലിറ്റി 24 സെന്റര്‍
അല്‍ ഖാലിദിയ സെന്റര്‍
അല്‍ സുറ വല്‍ ദിഖ സെന്റര്‍
തൗജീഹ് സെന്റര്‍
അല്‍ മലോമാത്ത് സെന്റര്‍- ബീച്ച് 3
അല്‍ സദാ സെന്റര്‍
ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍
പെര്‍മിറ്റ് ഫീസ് 500 ദിര്‍ഹം
ഭക്ഷണം മുന്‍ഭാഗത്ത് മാത്രമേ പ്രദര്‍ശിപ്പിക്കാവൂ
ലോഹപാത്രങ്ങളില്‍ സൂക്ഷിക്കണം. സ്ലൈഡിങ് അല്ലെങ്കില്‍ വിജാഗിരിയുള്ള വാതിലോടുകൂടിയ ഗ്ലാസ് ബോക്‌സിലാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
അലൂമിനിയം ഫോയില്‍ പേപ്പര്‍, സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിയണം.
നിശ്ചിത അളവില്‍ താപനിലയിലായിരിക്കണംഭക്ഷണം സൂക്ഷിക്കേണ്ടത്
മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണം ബാധകമാണ്. യു.എ.ഇയില്‍ മാര്‍ച്ച് 12ന് റമദാന്‍ ആരംഭിക്കുമെന്നാണ് പുതിയ കണക്കുകൂട്ടല്‍.