ന്യൂയോർക്ക്: യാത്രക്കിടെ വിമാനത്തിൽ വച്ച് സ്വയംഭോഗം ചെയ്യുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് കോടതിയുടെ നിരീക്ഷണം.ഇന്ത്യൻ വംശജനായ സുദീപ്ത മൊഹന്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് അമേരിക്കയിലെ ബോൺസ്റ്റൺ കോടതിയാണ്. സംഭവവുമായി ബന്ധപ്പെട്ട ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം ഹൊണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ തന്റെ അടുത്തിരുന്ന 14 വയസ്സുള്ള പെൺകുട്ടിക്ക് മുന്നിലാണ് ഇയാൾ സ്വയംഭോഗം ചെയ്യുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തത്.14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവളുടെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രത്യേക വിമാന അധികാരപരിധിയിലായിരിക്കുമ്പോൾ അശ്ലീലവും അസഭ്യവും അശ്ലീലവുമായ പ്രവൃത്തികൾക്ക് 90 ദിവസം വരെ തടവും 5,000 ഡോളർ വരെ പിഴയും ലഭിക്കും.
2022 മെയ് മാസത്തിലായിരുന്നു സംഭവം.ഇയാൾ കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയത് മൊഹന്തിക്കെതിരെ പൊലീസ് സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് .ബോസ്റ്റണിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്റേണൽ മെഡിസിൻ പ്രൈമറി കെയർ ഡോക്ടറാണ് മൊഹന്തി. 2022 മെയ് 27 ന്, ഹൊനോലുലുവിൽ നിന്ന് ബോസ്റ്റണിലേക്ക് പോകുന്ന ഹവായിയൻ എയർലൈൻസ് ഫ്ലൈറ്റിൽ മൊഹന്തി ഒരു യാത്രക്കാരനായിരുന്നു. ഈ പെൺകുട്ടിയുടെ തൊട്ടടുത്തെ സീറ്റിലായിരുന്നു മൊഹന്തി ഇരുന്നത്.ഫ്ലൈറ്റ് പകുതി ദൂരം പിന്നിട്ടപ്പോൾ, മൊഹന്തി നഗ്നത പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. അടുത്തിരുന്ന കുട്ടിയെ നോക്കിയാണ് മൊഹന്തി ഇത് ചെയ്തത്. ഇതുകണ്ട് കുട്ടി ആ സീറ്റിൽനിന്ന് മാറി മുൻനിരയിലുള്ള സീറ്റിൽ പോയിരിക്കുകയായിരുന്നു.ബോസ്റ്റണിൽ എത്തിയ ശേഷം, പെൺകുട്ടി സംഭവത്തെക്കുറിച്ച് അവളുടെ കുടുംബാംഗങ്ങളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.